ഡൽഹി:
കൊവിഡ് വ്യാപനത്തെ തടയാനായി യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷയ്ക്ക് വഴിയൊരുക്കിയെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 21 ദിവസം കൊണ്ട് കൊവിഡിനെ നിയന്ത്രിക്കാം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം നൽകിയിരുന്നത്, എന്നാല്‍ കോടിക്കണക്കിന് ജോലി നഷ്ടവും ചെറുകിട മേഖലയുടെ തകര്‍ച്ചയുമായിരുന്നു ഫലമെന്നും രാഹുൽ ആരോപിച്ചു. നിലവിലെ സാഹചര്യത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ ന്യായ് പോലുള്ള പദ്ധതികള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.