തിരുവനന്തപുരം:
ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ (ആക്റ്റീവ് കേസുകളിൽ) കേരളം ഉത്തര്‍പ്രദേശിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക്. മഹാരാഷ്ട്രയും കര്‍ണാടകയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന യുപിയെ മറികടന്ന് കേരളം മൂന്നാംസ്ഥാനത്തേക്ക്. ഡിസ്ചാർജ് മാർഗരേഖയിൽ സുപ്രധാന മാറ്റം വരുത്തിയിതിന് ശേഷമാണിത്.
ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ (6,59,013) ആണ് ആക്റ്റീവ് കേസുകള്‍, കര്‍ണാടകയില്‍ (4,44,754). തിങ്കളാഴ്ചവരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ ആക്ടീവ് കേസുകൾ 3,46,230 ആണ്.
മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിൽ ഈ അഞ്ച് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍
മഹാരാഷ്ട്ര- 51,880
കർണാടക- 44,631
കേരളം- 37,190
ഉത്തർപ്രദേശ്-25,770
തമിഴ്നാട്-21,228
പ്രതിദിന കേസുകൾ കൂടുകയും ആശുപത്രികളിൽ രോഗികളുടെ എണ്ണം ഉയരുകയും ചെയ്ത സാഹചര്യത്തിൽ ലക്ഷണമില്ലാത്തവരും നേരിയ ലക്ഷണങ്ങളുള്ളവരുമായി കോവിഡ് ബാധിതർക്ക് പരിശോധനയില്ലാതെതന്നെ രോഗമുക്തി നിർണയിക്കും വിധം ഡിസ്ചാർജ് മാനദണ്ഡങ്ങളിൽ സംസ്ഥാനം ഇളവ് വരുത്തിയിരുന്നു.
മൂന്ന് ദിവസം തുടർച്ചായി ലക്ഷണങ്ങളില്ലെങ്കിൽ രോഗം ഭേദമായതായി കണക്കാക്കാമെന്നാണ് പുതിയ മാനദണ്ഡം. ഇതോടെ രോഗമുക്തി നിരക്കിൽ വലിയ കുറവുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്.
ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കുള്ള 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ ആറാമതാണ് കേരളം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് എറണാകുളം ജില്ലയിലാണ്, 54,076 പേർ. കുറവ് 6039 ആക്ടീവ് കേസുകളുള്ള കൊല്ലത്തും. കോട്ടയം, ഇടുക്കി, കാസർകോട്, പത്തനംതിട്ട, വയനാട്, കൊല്ലം ജില്ലകളിലൊഴികെ മറ്റ് എട്ടിടങ്ങളിലും 15,000 ന് മുകളിൽ രോഗികളാണ് ചികിത്സയിലുള്ളത്.
അതേസമയം,രാജ്യത്തെ മൊത്തം കോവിഡ് മുക്തിയുടെ 73 ശതമാനവുമുള്ള പത്ത് സംസ്ഥാനങ്ങളിൽ ഒന്നാമതുള്ള മഹാരാഷ്ട്രയിൽ 51356 പേർക്കാണ് രോഗം ഭേദമാകുന്നത്.
https://www.youtube.com/watch?v=DMKUTq4sWoo