ഇടുക്കി:
വെള്ളിയാഴ്ച രാജമല പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിലിച്ചിലിൽ കാണാതായ 49 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ രാവിലെ പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. എന്നാൽ, ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ തിരച്ചിലിനെ അത് തടസ്സപ്പെടുത്തുമോയെന്ന ആശങ്കയുണ്ട്.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. അപകടത്തിൽ ഇതുവരെ 18 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 15 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഇതിൽ ഒരാൾ ഒഴികെ ബാക്കി എല്ലാവരും അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്.