Sat. Apr 27th, 2024

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ക്കെതിരായ ബലാത്സംഗാരോപണ കേസില്‍ അന്വേഷണം തെളിവുകളുടെ അഭാവത്തില്‍ പൊലീസ് അവസാനിപ്പിച്ചു.

സാവോ പോളോ അറ്റോര്‍ണി ജനറലിന്റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് തീരുമാനം പ്രോസിക്യൂട്ടര്‍മാരെ അറിയിച്ചു. അന്തിമ തീരുമാനം ജഡ്ജിയായിരിക്കും കൈക്കൊള്ളുകയെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി  റിപ്പോര്‍ട്ട് ചെയ്തു.

കോപ്പാ അമേരിക്ക ടൂര്‍ണമെന്റിന് തൊട്ടുമുന്‍പാണ് നെയ്മറെ പ്രതിരോധത്തിലാക്കിയ ലൈംഗികാരോപണം പുറത്തുവന്നത്. ‘നെയ്മറുടെ പ്രതിനിധിയായ ഗാലോ ബ്രസീലില്‍ നിന്ന് പാരിസിലേക്ക് തനിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു.പാരിസിലെ ഒരു ഹോട്ടലില്‍ മെയ് 15ന് തനിക്കായി റൂം ബുക്ക് ചെയ്തു. മദ്യപിച്ചാണ് നെയ്മര്‍ മുറിയിലെത്തിയത്. അവിടെ വെച്ച് നെയ്മര്‍ പീഡിപ്പിക്കുകയായിരുന്നു’ എന്നും യുവതി പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *