Fri. Apr 19th, 2024
ബാരാബങ്കി:

 

മോഷ്ടാവെന്നു സംശയിച്ച് ദളിത് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം നടന്നത്. നായ്ക്കളിൽനിന്നും രക്ഷപ്പെടാനായി ഒരു വീട്ടിലേക്കു കയറി നിന്നതായിരുന്നു 28 കാരനായ യുവാവ്.

അക്രമത്തിന് ഇരയായ സുജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ കേസിൽ ഉൾപ്പെട്ട നാലുപേരിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ബാരാബങ്കിയിലെ രാഘവ്‌പൂർ ഗ്രാമത്തിലെ ദേവ എന്ന സ്ഥലത്താണു സംഭവം. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിക്ക് ഭാര്യയുടെ വീട്ടിലേക്കു പോവുകയായിരുന്ന സുജിത് കുമാർ, തന്റെ പിന്നാലെ ഓടിയ നായകളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് ഒരു വീട്ടിലേക്കു കയറിയത്. വീട്ടുകാർ അയാളെ മോഷ്ടവെന്നു തെറ്റിദ്ധരിക്കുകയും, മർദ്ദിക്കുകയും, ജീവനോടെ കത്തിക്കാനായി പെട്രോൾ ദേഹത്ത് ഒഴിക്കുകയും ചെയ്യുകയായിരുന്നെന്നു ബാരാബങ്കിയിലെ പോലീസ് സൂപ്രണ്ട് ആകാശ് തോമർ പറഞ്ഞുവെന്നു ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്തു.

തീപ്പൊള്ളലേറ്റ സുജിത് കുമാറിനെ ലൿനൌവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനുബന്ധമായ വകുപ്പുകൾ ചുമത്തി ഒരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലെ കുറ്റാരോപിതരായ ശ്രാവൺ, ഉമേഷ് യാദവ് എന്നീ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. കേസിൽ ഉൾപ്പെട്ട രണ്ടുപേരെക്കൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

One thought on “ഉത്തർപ്രദേശ്: മോഷ്ടാവെന്നു സംശയിച്ച് ദളിത് യുവാവിനെ തീകൊളുത്തി”
  1. […] ഒരു വീട്ടുകാർ പെട്രോളൊഴിച്ച് തീകൊളുത്തിയ ദളിത് യുവാവ്, സുജിത് കുമാര്‍ മരിച്ചു. […]

Leave a Reply

Your email address will not be published. Required fields are marked *