Thu. Apr 25th, 2024

ബംഗളുരു :

ഒരു ഇടവേളക്കു ശേഷം കർണാടകയിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. എച്ച്.ഡി.കുമാരസ്വാമിയുടെ സഖ്യ സർക്കാരിനു ഭീഷണി ഉയർത്തി കോൺഗ്രസിൽനിന്നും ജെ.ഡി.എസിൽനിന്നും 12 എംഎൽഎമാർ രാജിക്കൊരുങ്ങുന്നു. രാജിവയ്ക്കുന്നതിനായി എം.എല്‍.എമാര്‍ കര്‍ണാടക നിയമസഭ സ്പീക്കറുടെ ഓഫീസില്‍ എത്തിയിട്ടുണ്ട്.

എ.ഐ.സി.സി നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരം കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ വിധാന്‍ സഭയിലെത്തി രാജിവെക്കാൻ തയ്യാറായി വന്ന മൂന്നു എം.എൽ. എ മാരെ അനുനയിപ്പിച്ചു തിരികെ കൊണ്ടുപോയിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പി വന്‍ജയം നേടുകയും വന്‍ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തപ്പോള്‍ തന്നെ കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വീഴും എന്ന അഭ്യൂഹം ശക്തമായിരുന്നു.

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അമേരിക്കൻ സന്ദർശനത്തിലാണ്. നിലവിലെ സാഹചര്യത്തിൽ 12 ഭരണപക്ഷ എംഎൽഎമാർ രാജിവയ്ക്കുന്നതോടെ കുമാരസ്വാമി സർക്കാർ ന്യൂനപക്ഷമാകും.

എന്നാൽ എം.എല്‍.എ മാര്‍ ആരും രാജിവയ്ക്കില്ലെന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ണാടകയുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കർണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.

കൂടുതല്‍ എംഎല്‍എമാരെ രാജിവയ്പ്പിച്ച് സര്‍ക്കാരിനെ സഭയില്‍ ന്യൂനപക്ഷമാക്കാനുള്ള നീക്കമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. ആദ്യം കര്‍ണാടകയിലും പിന്നീട് മധ്യപ്രദേശിലും ഇതേ രീതിയില്‍ അധികാരം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.

Leave a Reply

Your email address will not be published. Required fields are marked *