Fri. Apr 26th, 2024
മുണ്ടക്കയം:

മീൻ കുളത്തിൽ എഴുനൂറോളം മീനുകളെ ചത്ത നിലയിൽ കണ്ടെത്തി. കണ്ണിമല കോഴിക്കൽ മുരളീധരൻ നായരുടെ വീട്ടിലാണ് സംഭവം. മകൻ കണ്ണൻ്റെ മീൻ കുളത്തിലാണ് മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്.

ബുധനാഴ്ച വൈകീട്ട് രണ്ട് മീനുകളെ ചത്തനിലയിൽ കണ്ടെത്തിയതോടെ വെള്ളത്തിൻ്റെ പിഎച്ച് പരിശോധിച്ച് കുഴപ്പമില്ല എന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ, വ്യാഴാഴ്ച രാവിലെ മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. വെള്ളം ശുദ്ധീകരിക്കാൻ ഉൾപ്പെടെ സംവിധാനങ്ങൾ കുളത്തിലുണ്ട്. പ്രധാന റോഡിന് സമീപമാണ് മീൻകുളവും വീടും സ്ഥിതി ചെയ്യുന്നത്.

ആരെങ്കിലും വിഷപദാർഥം കുളത്തിലിട്ടതാണോ എന്ന് സംശയമുണ്ട്. മുണ്ടക്കയം പൊലീസിൽ പരാതി നൽകി. തിലോപ്പിയ വിഭാഗത്തിൽപ്പെട്ട മൂന്നുമാസം പ്രായമുള്ള മീനുകളാണ് ചത്തത്. തൊടുപുഴ അൽ അസർ കോളജിലെ ബിടെക് വിദ്യാർഥിയാണ് കണ്ണൻ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സ്വന്തമായി നിർമിച്ച കുളം ആണ്.