Thu. May 2nd, 2024
ന്യൂഡൽഹി:

 
മുത്തലാഖ് കേസ്സുകളിൽ ഭർത്താവിനെ മാത്രമേ കുറ്റാരോപിതനാക്കാൻ സാധിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി വിധി. ഈ കേസ്സുകളിൽ പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം കുറ്റാരോപിതന് മുൻകൂർ ജാമ്യമനുവദിക്കുന്നതിന് നിയമപ്രകാരം തടസ്സമില്ലെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. മുത്തലാഖ് ചൊല്ലിയെന്ന് ആരോപിക്കപ്പെട്ട ഡോ ഗസൽ ജലാലിന്റെ മാതാവ് രഹ്ന ജലാലിന്റെ ഹർജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഡോ ഗസൽ, മാതാവ് രഹ്ന, പിതൃസഹോദരൻ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവർക്കെതിരായിരുന്നു ഡോ ഗസലിന്റെ ഭാര്യ മുത്തലാഖ് നിരോധന നിയമപ്രകാരം പരാതി നൽകിയത്. കഴിഞ്ഞ ഓഗസ്റ്റ് 27ന് വടക്കൻ പറവൂർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഡോ ഗസലും മാതാവും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് ഇരുവരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.