Thu. Apr 25th, 2024
കൽപ്പറ്റ:

 
വൈത്തിരി റിസോർട്ടിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീൽ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ജലീലിന്റെ കൈവശമുണ്ടായിരുന്നതായി കാണിച്ച് പോലീസ് ഹാജരാക്കിയ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടേയില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പോലീസിന്റെ തോക്കിൽ നിന്നുള്ളതാണ്.

ജലീൽ വെടിയുതിർത്തപ്പോഴാണ് തിരികെ വെടിവെച്ചത് എന്ന പോലീസിന്റെ വാദം തിരുത്തുകയാണ് റിപ്പോർട്ട്. മാവായിസ്റ്റുകള്‍ വെടിയുതിര്‍ത്തപ്പോഴാണ്, തിരിച്ചു വെടിവച്ചതെന്നാണ് കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ അന്ന് മാധ്യമങ്ങളോടു പറഞ്ഞത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഇത് ബന്ധുക്കൾക്ക് ലഭിച്ചതുവഴിയാണ് വിവരം പുറത്തറിയുന്നത്.

2019 മാര്‍ച്ച്‌ ആറിനാണ് വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി സി പി ജലീല്‍ കൊല്ലപ്പെടുന്നത്.