Sat. Apr 20th, 2024
ബെംഗളൂരു :

കർണാടകയിൽ 14 എം.എൽ.എ മാരെക്കൂടി സ്പീക്കർ കെ.ആർ. രമേഷ് കുമാർ അയോഗ്യരാക്കി. ഇതോടെ 17 വിമത എം.എൽ.എ മാരും അയോഗ്യരായി. കഴിഞ്ഞ ദിവസം രണ്ട് കോൺഗ്രസ് എം.എൽ.എ മാരെയും സ്വതന്ത്ര എം.എൽ.എ യെയും അയോഗ്യരാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബാക്കിയുള്ള വിമതരെക്കൂടി സ്പീക്കർ അയോഗ്യരാക്കിയത്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ. ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കിയിട്ടുണ്ട്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് എം.എല്‍.എ മാരെ അയോഗ്യരാക്കിയിരിക്കുന്നത്. ഈ നിയമസഭയുടെ കാലാവധി തീരുന്നത് വരെ, അയോഗ്യരായ എം.എല്‍.എ മാര്‍ക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. സഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് വന്നാലേ ഇവർക്കു സ്ഥാനാർഥിയാകാനാകൂ. ബി.ജെ.പി യുടെ ബദൽ സർക്കാരിൽ മന്ത്രിമാരാകാനോ ബോർഡ് കോർപറേഷൻ തലവന്മാരാകാനോ കഴിയില്ല.

മൂന്ന് വർഷവും ഒൻപത് മാസവും കൂടി നിയമസഭയ്ക്കു കാലാവധിയുണ്ട്. ഭരണഘടനയിലെ പത്താം പട്ടികയിൽ ഉൾപ്പെട്ട കൂറുമാറ്റനിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് സ്പീക്കർ നടപടി എടുത്തിട്ടുള്ളത്. വിമതർക്കു ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി.

അതേ സമയം സഭയിൽ തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെ സ്പീക്കറുടെ നടപടി ബി.ജെ.പി ക്ക് ആശ്വാസമായിരിക്കുകയാണ്. 17 എം.എൽ.എ മാരെ അയോഗ്യരാക്കിയതോടെ 224 അംഗ സഭയിലെ അംഗങ്ങളുടെ എണ്ണം 207 ആയി ചുരുങ്ങി. അതിനാൽ ഇനി കേവല ഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണ മാത്രമാണ് വേണ്ടത്. ബിജെപിക്ക് നിലവിൽ 105 അംഗങ്ങളുടെ പിന്തുണയുണ്ട്. അതിനാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ബി.ജെ.പി ക്ക് വഴി തുറന്നിരിക്കുകയാണ്. ഇതോടെ യെദിയൂരപ്പ സർക്കാർ നാളെ വിശ്വാസവോട്ട് നേടുമെന്ന് ഉറപ്പായി.

അയോഗ്യരായവരിൽ 11 പേർ കോൺഗ്രസ് എം.എൽ.എ മാരാണ്. ജെ.ഡി.എസി ന്‍റെ മൂന്ന് എം.എൽ.എ മാരും അയോഗ്യരാക്കപ്പെട്ടു. രാജിവച്ച് വിമത ക്യാമ്പിലേക്ക് പോയ പ്രതാപ് ഗൗഡ പാട്ടീൽ, ബി.സി. പാട്ടീൽ, മുനിരത്ന, ബൈരതി ബസവരാജ്, എസ്. ടി. സോമശേഖർ, കെ. സുധാകർ, റോഷൻ ബെയ്ഗ്, ആനന്ദ് സിംഗ്, എം. ടി. ബി. നാഗരാജ്, ശിവറാം ഹെബ്ബാ‍ർ എന്നീ കോൺഗ്രസ് എം.എൽ.എ മാരും, എച്ച്. വിശ്വനാഥ്, ഗോപാലയ്യ, നാരായൺ ഗൗഡ എന്നീ ജെ.ഡി.എസ്. എം.എൽ.എ മാരും അയോഗ്യരായി.

തിങ്കളാഴ്ച ബി.ജെ.പി. സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനിരിക്കെയാണ് തിടുക്കപ്പെട്ടുള്ള നടപടി. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തുപോകുന്നതിനു മുമ്പ് വിമതരെയെല്ലാം പുറത്താക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ധനകാര്യ ബില്ല് പാസായിക്കഴിഞ്ഞാൽ രാജിവച്ചേക്കുമെന്ന സൂചന രമേഷ് കുമാർ നൽകി.

Leave a Reply

Your email address will not be published. Required fields are marked *