Thu. Sep 19th, 2024
ചെർപ്പുളശ്ശേരി:

നിക്ഷേപകരിൽനിന്ന് ലക്ഷങ്ങൾ സമാഹരിച്ച ശേഷം അടച്ചുപൂട്ടിയ സംഘ്പരിവാർ നേതൃത്വത്തിലുള്ള ചെർപ്പുളശ്ശേരിയിലെ ഹിന്ദുസ്ഥാൻ ഡെവലപ്മൻെറ് ബെനിഫിറ്റ്സ് (എച്ച് ഡി ബി) നിധി ലിമിറ്റഡിൻെറ പ്രമോട്ടറും പ്രധാന നടത്തിപ്പുകാരനുമായ സുരേഷ് കൃഷ്ണയെ (45) അറസ്റ്റ് ചെയ്തു. മറ്റ് പ്രമോട്ടർ ഡയറക്ടർമാരുടെയും നിക്ഷേപകരുടെയുമായി മൂന്ന് പരാതികൾ സുരേഷ് കൃഷ്ണക്കെതിരെ ലഭിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ വഞ്ചനക്കുറ്റത്തിന് കേസെടുത്തിരുന്നു.

ഒളിവിൽപോയ സുരേഷിനെ ചൊവ്വാഴ്ച ചിറ്റൂരിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. സംഘ്പരിവാർ സംഘടനകളിലെ പ്രാദേശി നേതാക്കളാണ് എച്ച് ഡി ബി നിധി ലിമിറ്റഡിൻെറ നടത്തിപ്പുകാർ. ഹിന്ദുബാങ്ക് എന്ന് പ്രചരിപ്പിച്ചാണ് നിക്ഷേപം ക്ഷണിച്ചിരുന്നത്. ഒരു കോടിയലധികം രൂപ സമാഹരിച്ചിരുന്നു. ആർ എസ്എസ്, ബി ജെ പി പ്രവർത്തകരിൽനിന്നും അനുഭാവികളിൽനിന്നുമാണ് ഓഹരിയും നിക്ഷേപവും സ്വീകരിച്ചത്.

കീഴൂർ റോഡ് പത്തായപ്പുര പ്രദീപും ഭാര്യ അമൃതയുടേയും പേരിൽ ഓരോ ലക്ഷം രൂപ കമ്പനിയിൽ നിക്ഷേപിച്ചിരുന്നു. ഈ തുകക്ക്, ആനുകൂല്യം നൽകിയില്ലെന്നാണ് പ്രദീപിൻെറ പരാതി. സേവാഭാരതി പഞ്ചായത്ത് ഭാരവാഹിയും ഹരീഷ് എന്ന മറ്റൊരാളും പരാതി നൽകിയിരുന്നു. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ സുരേഷ് കൃഷ്ണയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

By Divya