Fri. Mar 29th, 2024
മസ്കത്ത്:

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്ന മലയാളികൾ അടക്കമുള്ള സാധാരണ പ്രവാസികൾക്ക് സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. നിലവിൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ പോലും പകർച്ചവ്യാധികൾക്ക് പല കമ്പനികളും കവറേജ് നൽകാത്തത് ചികിത്സ ലഭിക്കുന്നതിന് തടസ്സമാവുന്നു.

ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങളില്ലാത്ത മലയാളികൾ അടക്കമുള്ള സാധാരണക്കാരായ പ്രവാസികളാണ് കൂടുതലും പ്രതിസന്ധിയിൽപെടുന്നത്. ചെറിയ ശമ്പളത്തിന് കച്ചവട സ്ഥാപനങ്ങളിലും ചെറിയ കമ്പനികളിലും ജോലി ചെയ്യുന്ന ഇത്തരക്കാരുടെ സ്ഥിതി ദയനീയമാണ്.

ചികിത്സക്കായി പണം മുൻകൂറായി അടക്കാതെ അഡ്മിഷൻ നൽകാൻ പറ്റില്ലെന്ന നിലപാടാണ് ഒമാനിലെ സ്വകാര്യ ആശുപത്രി അധികൃതർ കൈക്കൊള്ളുന്നത്. ഇത് കാരണം രോഗം ബാധിച്ച നിരവധി പേർ രോഗം ഗുരുതരമായാൽ എന്ത് ചെയ്യുമെന്ന മാനസിക സംഘർഷത്തിലാണ്.

By Divya