Fri. Apr 19th, 2024
തിരുവനന്തപുരം:

മന്ത്രിസഭ രൂപീകരണ വിവാദത്തിൽ വിശദീകരണവുമായി സിപിഎം. സ്ഥാനമില്ലെങ്കിൽ അവഗണിച്ചെന്ന തോന്നൽ പാർട്ടി ബോധത്തിന്റെ കുറവെന്ന് വിശേഷിപ്പിച്ച് എസ് രാമചന്ദ്രൻ പിള്ള രംഗത്തെത്തി. ദേശാഭിമാനി ലേഖനത്തിലാണ് പരാമർശം.

പാർലമെന്ററി വ്യാമോഹങ്ങൾക്ക്‌ കീഴ്‌പ്പെടുന്നതിനാലാണ് അത്തരം തോന്നൽ ഉണ്ടാകുന്നത്. ഇത്തരം പാർലമെന്ററി വ്യാമോഹങ്ങളാണ് പാർട്ടിയിൽ വിഭാഗീയത വളർത്തുന്നതെന്നും ലേഖനത്തിൽ പറയുന്നു. വനിതകളെ അവഗണിച്ചുവെന്നത് മാധ്യമങ്ങളുടെ പ്രചാരവേലയാണെന്നും എസ്ആർപി ആരോപിക്കുന്നു.

മികവിന്റെ പേരിൽ ഒരാളെ മാത്രം പരിഗണിച്ചാൽ പാർട്ടിയിൽ അനൈക്യമുണ്ടാകുമെന്നാണ് എസ് രാമചന്ദ്രൻപിളള വിശദീകരിക്കുന്നത്. ഒരേ സ്ഥാനത്ത് ഒരാൾ തന്നെ തുടരുന്നത് അനാരോഗ്യകരമാണ്.

ലേഖനമെഴുതിയത് മാധ്യമങ്ങളിലെ സംവാദം തുടരുന്നതിനാലാണെന്നും അകലെയുള്ളവർക്ക് വ്യക്തത വരുത്താനാണ് ശ്രമിച്ചതെന്നും എസ്ആർപി പറഞ്ഞു. പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പവും ഭിന്നതയുമില്ല, പാർട്ടിയിലെ തലമുറമാറ്റത്തിനും നവീകരികരണത്തിനമാണ് മാറ്റങ്ങളെന്നും പാർട്ടിയുടെ കേന്ദ്ര സംസ്ഥാന സമ്മേളനങ്ങളുടെ കാഴ്ചപ്പാടാണ് നടപ്പായതെന്നും എസ്ആർപി പറയുന്നു

By Divya