Sat. Apr 20th, 2024
ദോഹ:

രാജ്യത്ത് കൊവിഡ് രോഗികൾ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ നിലവിലെ കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ആദ്യഘട്ടം മേയ് 28 മുതൽ തുടങ്ങും. വാക്സിൻ രണ്ടുഡോസും എടുത്തവർക്ക് നിരവധി ഇളവുകളാണ് വെള്ളിയാഴ്ച മുതൽ വരാൻ പോകുന്നത്.

ഇതിന്റെ ഭാഗമായി വാക്സിൻ എടുത്തവരെ മാത്രം പ്രവേശിപ്പിച്ച് തുറന്നുപ്രവർത്തിക്കാൻ ബാർബർ ഷോപ്പ്, ജിംനേഷ്യം, സിനിമ തിയറ്റർ, മസ്സാജ് പാർലറുകൾ എന്നിവക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഈ സ്ഥാപനങ്ങൾ ആകെ ശേഷിയുടെ 30 ശതമാനത്തിലാണ് പ്രവർത്തനം പുനരാരംഭിക്കേണ്ടത്. എന്നാൽ, ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരാകണമെന്നത് നിർബന്ധമാണ്.

ഒരേ കുടുംബമാണെങ്കിൽ കാറിൽ ആരും മാസ്ക് ധരിക്കേണ്ടതില്ല. ഒറ്റക്കുള്ള യാത്രയിലും മാസ്ക് വേണ്ട. വാക്സിൻ എടുത്ത 10 പേർക്ക് വരെ പൊതുസ്ഥലത്ത് ഒത്തുകൂടാം. വാക്സിൻ എടുക്കാത്തവർ ആണെങ്കിൽ അഞ്ചുപേർക്ക് വരെയാണ് ഒത്തുകൂടാൻ അനുമതി.

അടച്ചിട്ട സ്ഥലങ്ങൾ, വീടുകൾ, മജ്ലിസുകൾ എന്നിവിടങ്ങളിൽ വാക്സിൻ എടുത്തവർ ആണെങ്കിൽ പരമാവധി അഞ്ചുപേർക്കും ഒത്തുകൂടാം.സർക്കാർ –സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളിൽ അമ്പതുശതമാനം ജീവനക്കാർ മാത്രമേ ഓഫിസുകളിൽ നേരിട്ടെത്തി ജോലി ചെയ്യാവൂ.

എന്നാൽ വാണിജ്യവ്യവസായമന്ത്രാലയത്തിന്റെ നിരീക്ഷണത്തിനു ശേഷം സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ഇളവുകൾ നേടാനാകും. ആകെ ജീവനക്കാരിൽ പകുതിപേർക്കും ജോലിക്കെത്താം. ബിസിനസ് യോഗങ്ങൾ വാക്സിൻ സ്വീകരിച്ച 15 പേരെ വെച്ച് ചേരാം. ഇതടക്കം നിരവധി ഇളവുകളാണ് മേയ് 28 മുതൽ പ്രാബല്യത്തിൽ വരുന്നത്.

മൂന്ന് ആഴ്ചകൾ നീളുന്ന നാലു ഘട്ടങ്ങളായി എല്ലാ നിയന്ത്രണങ്ങളും നീക്കും. രണ്ടാംഘട്ട നിയന്ത്രണങ്ങൾ നീക്കൽ ജൂൺ 18 മുതലും മൂന്നാംഘട്ടം ജൂൈല ഒമ്പതുമുതലും നാലാംഘട്ടം ജൂലൈ 30 മുതലുമാണ് നടപ്പാക്കിത്തുടങ്ങുക.

By Divya