Fri. Apr 19th, 2024
ന്യൂഡൽഹി:

ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ഓക്സിജനും മറ്റു ആരോഗ്യസംരക്ഷണ വസ്തുക്കളുമായി ഐ എന്‍എസ് കൊല്‍ക്കത്ത മംഗളൂരുവിലെത്തി. രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് ഓക്സിജൻ ഉള്‍പ്പെടെയുള്ള സഹായമെത്തിക്കാനുള്ള ഇന്ത്യന്‍ നാവികസേനയുടെ ‘സമുദ്രസേതു രണ്ട്’ പദ്ധതിയുടെ ഭാഗമായാണ് ഐഎന്‍എസ് കൊല്‍ക്കത്ത ഓക്സിജനുമായി തിങ്കളാഴ്ച മംഗളൂരു പുതു തുറമുഖത്ത് എത്തിയത്.

ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നായി 400 ബോട്ടില്‍ ഓക്സിജനും 30 മെട്രിക് ടണ്‍ ദ്രവീകൃത മെഡിക്കല്‍ ഓക്സിജൻ നിറച്ച രണ്ടു കണ്ടെയ്നറുകളുമാണ് എത്തിച്ചത്. ഇതോടൊപ്പം മറ്റു അനുബന്ധ വസ്തുക്കളും എത്തിച്ചിട്ടുണ്ട്. മേയ് അഞ്ചിനാണ് കുവൈത്തിലെ ഷുവൈക് പോര്‍ട്ടില്‍നിന്നും കപ്പല്‍ പുറപ്പെട്ടത്.

കപ്പലിലെ ഓക്സിജന്റെ വിതരണത്തിനായി ഇന്ത്യന്‍ ഓയിൽ കോര്‍പറേഷന്‍ ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബഹ്റൈനില്‍നിന്നുള്ള 54 മെട്രിക് ടണ്‍ ഓക്സിജനുമായി ഐ എന്‍ എസ് തല്‍വാറും മംഗളൂരു പുതു തുറമുഖത്ത് എത്തിയിരുന്നു.

By Divya