Fri. May 16th, 2025
ന്യൂസീലൻഡ്:

102 ദിവസത്തെ ഇടവേളക്ക് ശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. സൗത്ത് ഓക്ക്‌ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൻ അറിയിച്ചു. എന്നാൽ ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ ഓക്ക്‌ലന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ലെവല്‍ ത്രി പ്രകാരം മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരോടും വീടുകളില്‍ കഴിയാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. 

By Athira Sreekumar

Digital Journalist at Woke Malayalam