Fri. Apr 26th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലെ  മാർഗ നിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ടത്തിൽ പ്രാഥമിക കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കാനാണ് നിർദ്ദേശം. രോഗികളെ സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റാതെ പ്രാഥമിക പരിശോധനാ കേന്ദ്രളായി ഓഡിറ്റോറിയം, ഹാളുകൾ, ഇൻഡോർ സ്റ്റേഡിയം എന്നിവ ഉപയോഗിക്കാം. ഇതുകൂടാതെ രോഗികൾക്ക് മാസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam