Sat. Apr 27th, 2024
കോഴിക്കോട്:

വടകരയിലെ സി.പി.എം. സ്ഥാനാർത്ഥി പി. ജയരാജനെതിരായ കൊലയാളി പരാമര്‍ശത്തില്‍ ആര്‍.എം.പി. നേതാവ് കെ.കെ. രമയ്ക്കെതിരേ കേസെടുത്തു. വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി.

വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാർത്ഥിയെ അപകീര്‍ത്തിപ്പെടുത്താനും കെ.കെ. രമ ശ്രമിച്ചുവെന്നും ഇതിനെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കോടിയേരി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്.

അതേ സമയം കെ.കെ രമയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ രംഗത്ത് വന്നു. ആദ്യം ഭര്‍ത്താവിനെ കൊന്നവര്‍ ഇപ്പോള്‍ രമയെയും മാനസികമായി ദ്രോഹിക്കുകയാണെന്നും രമക്കെതിരായ കേസ് നിയമപമായി നേരിടുമെന്നും മുരളീധരന്‍ പറഞ്ഞു. സത്യം പറഞ്ഞതിനാണ് രമയ്‌ക്കെതിരെ കേസെടുത്തതെന്നും യു.ഡി.എഫും രമയും പറയുന്നത് സത്യം മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു. ഇത്തവണ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാതെ കോണ്‍ഗ്രസിന് പൂര്‍ണ്ണ പിന്തുണയാണ് ആര്‍.എം.പി.ഐ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *