Sat. Apr 20th, 2024
കോട്ടയം:

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നഷ്ടത്തിലായ കോട്ടയം ഇൻറഗ്രേറ്റഡ് പവർ ലൂം ഇൻഡസ്ട്രിയൽ കോ-ഓപറേറ്റിവ് സൊസൈറ്റിക്ക് ആശ്വാസമായി വ്യവസായ മന്ത്രിയുടെ വാഗ്ദാനം.
സൊസൈറ്റി നിർമിക്കുന്ന മാസ്കിനുള്ള തുണികളും ബെഡ് ഷീറ്റുകളും സർക്കാർ ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലും എടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കാമെന്ന് മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയില്‍ വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പുമായി കൂടിയാലോചിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. 2002ൽ അമയന്നൂരിൽ തുടങ്ങിയ സൊസൈറ്റിയിൽ 168 പവർലൂമുകളുണ്ട്. 60ഓളം തൊഴിലാളികളിൽ 85 ശതമാനവും വനിതകളാണ്.

കോവിഡ് രൂക്ഷമായതിനെത്തുടർന്ന് പുറത്തുനിന്നുള്ള ജോലികൾ മാത്രമാണ് ഇവിടെ നടന്നുവന്നിരുന്നത്. പ്രവർത്തന മൂലധനം ഇല്ലാത്തതിനാൽ തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി നൽകാന്‍ കഴിയുന്നില്ല. വിപണി നഷ്ടമായ സാഹചര്യത്തിലാണ് വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പരാതി പരിഹാര പരിപാടിയിൽ പങ്കെടുത്ത് നിലവിലെ സ്ഥിതി ബോധ്യപ്പെടുത്തിയതെന്ന് സൊസൈറ്റി ചെയര്‍പേഴ്സ‍െൻറ ചുമതല വഹിക്കുന്ന പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ബേബി പറഞ്ഞു.

By Divya