Fri. Apr 19th, 2024
വാഷിങ്ടൺ:

അമേരിക്കയിൽ ഗർഭഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബൈഡനെതിരെ പരസ്യ നടപടി മുന്നറിയിപ്പുമായി സഭ നേതൃത്വം. ഗർഭഛിദ്രത്തെ പരസ്യമായി അനുകൂലിക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ കടുത്ത എതിർപ്പാണ് സഭ ഉയർത്തുന്നത്. ഇവർക്ക് കുർബാന വിലക്കുൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന് അമേരിക്കയിലെ റോമൻ കാത്തലിക് ബിഷപ്പുമാരുടെ സംഘടന ആവശ്യപ്പെടുന്നു.

വിഷയത്തിൽ മൂന്നു ദിവസമായി നടന്ന ഓൺലൈൻ ചർച്ചക്കൊടുവിൽ ഒന്നിനെതിരെ മൂന്നു വോട്ടിനാണ് വിലക്കിന് അനുമതി ലഭിച്ചത്. നേരത്തെ, ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് വത്തിക്കാൻ സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് യുഎസിലെ സഭ തീരുമാനം.

എല്ലാ വാരാന്ത്യത്തിലും കുർബാനക്കെത്തുന്ന ഉറച്ച കാതലിക് വിശ്വാസിയാണ് ജോ ബൈഡൻ. സഭ നേതൃത്വം അത്തരം തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ബൈഡൻ പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കത്തോലിക്ക വിഭാഗത്തിലെ എല്ലാവരും ഗർഭഛിദ്രത്തെ എതിർക്കുന്നവരാകണമെന്ന നിലപാട് സഭയിലെ യാഥാസ്ഥിതിക വിഭാഗത്തിന്‍റെതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുർബാന വിലക്ക് ഏർപെടുത്തുന്നതിനെതിരെ ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ േബ്ലസ് കൂപിക് ഉൾപെടെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.

ബൈഡന് തങ്ങളുടെ ദേവാലയങ്ങളിൽ കുർബാനക്കെത്താമെന്ന് വാഷിങ്ടൺ, ഡിലാവെർ സഭകൾ അറിയിച്ചിട്ടുണ്ട്. ബൈഡൻ സ്ഥിരമായി കുർബാനക്കെത്തുന്നത് ഡിലാവെറിലാണ്.

പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് കാലത്ത് ബൈഡന്‍റെ ഗർഭഛിദ്ര അനുകൂല നിലപാട് പ്രചാരണ വിഷയമായിരുന്നു. ട്രംപ് ഇതിനെ ശക്തമായി എതിർക്കുേമ്പാൾ ഗർഭഛിദ്രമാകാമെന്നാണ് ബൈഡന്‍റെ നിലപാട്. ചെറുപ്പകാലത്ത് പൗരോഹിത്യം സ്വീകരിക്കാൻ വരെ താത്പര്യം കാണിച്ചിരുന്ന പുതിയ പ്രസിഡന്‍റിന് സഭ വിലക്കേർപെടുത്തിയാൽ കടുത്ത തിരിച്ചടിയാകും.

By Divya