Thu. Apr 25th, 2024
കൊച്ചി:

കേരളത്തിൽ ബിജെപി കള്ളപ്പണം ഒഴുക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ജന പ്രാതിനിധ്യ നിയമവും കമ്മീഷന്റെ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് കള്ളപ്പണം ഒഴുക്കിയതെന്ന് പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.

പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചത്. വയനാട്ടിൽ ഒരാളെ സ്ഥാനാർത്ഥിയാക്കാനാണ് പണം ഉപയോഗിച്ചതെങ്കിൽ കാസർകോട്ട് ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ നാമനിർദേശപത്രിക സമർപ്പിച്ച വ്യക്തിയെ പിൻമാറ്റാനാണ് പണം കൊടുത്തത്. സ്ഥാനാർത്ഥികളിൽ അറിയപ്പെടുന്ന ചില മുൻ ബ്യൂറോക്രാറ്റുകളും മുൻ പൊലീസ് മേധാവികളും ഇ ശ്രീധരനെപ്പോലുള്ള സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ടിരുന്നു.

ഇവരിൽ പലരും കൂടുതൽ പണം ചെലവഴിച്ച എ ക്ലാസ് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഈ കുഴൽപ്പണവിതരണ പരിപാടി ഇവർ മത്സരിച്ച മണ്ഡലങ്ങളിലും സ്വാഭാവികമായും നടന്നിട്ടുണ്ട്. ഈ കള്ളപ്പണവിതരണത്തിലെ പങ്ക് മണ്ഡലങ്ങളിൽ എങ്ങനെയാണ് ചെലവഴിച്ചതെന്നറിയാൻ കേരളീയ സമൂഹത്തിന് താൽപ്പര്യമുണ്ട്. – വിജയരാഘവൻ പറയുന്നു.

By Divya