Fri. Mar 29th, 2024
നേപ്പാൾ:

നേപ്പാള്‍ ജനപ്രതിനിധി സഭ പിരിച്ച് വിട്ട് പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരി. നവംബര്‍ 12നും19നും ഇടയില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് നിര്‍ദ്ദേശം. കടുത്ത ഭരണ പ്രതിസന്ധി നിലനില്‍ക്കെ കെ പി ശര്‍മ്മ ഒലിയുടേയും പ്രതിപക്ഷ നേതാവ് ഷേര്‍ ബഹാദൂര്‍ ദേബുവായുടേയും അവകാശവാദങ്ങള്‍ തള്ളിയാണ് പ്രസിഡന്‍റിന്‍റെ നടപടി.

ഇരുവിഭാഗവും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സ്ഥിതിയില്‍ അല്ലെന്നാണ് പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ വിലയിരുത്തല്‍. അർദ്ധരാത്രിയില്‍ പ്രധാനമന്ത്രി ഒലിയുടെ നേതൃത്വത്തില്‍ നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് 275 അംഗ ജനപ്രതിനിധി സഭ പിരിച്ചുവിട്ടത്. കഴിഞ്ഞ ഡിസംബര്‍ 20നും പ്രസിഡന്‍റ് ജനപ്രതിനിധിസഭ പിരിച്ചുവിട്ടിരുന്നു.

എന്നാല്‍ സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ജനപ്രതിനിധി സഭയെ തിരിച്ചെടുക്കുകയായിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 12നും രണ്ടാം ഘട്ടം നവംബര്‍ 19നും നടത്താനാണ് തീരുമാനം.

By Divya