Fri. Mar 29th, 2024
കൊച്ചി:

 
ലൈഫ് മിഷൻ ഇടപാടിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉത്തരവ് ഇന്ന്. അന്വേഷണം നിയമപരമല്ലെന്ന് ആരോപിച്ച് സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സർക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചത്. ലൈഫ് പദ്ധതിയ്ക്കായി കേന്ദ്രസർക്കാർ ചട്ടങ്ങൾ ലംഘിച്ചാണ് വിദേശസഹായം സ്വീകരിച്ചത് എന്നാണ് സിബിഐ കുറ്റപത്രം.

കേന്ദ്രസർക്കാരിനെ അനുമതിയില്ലാതെയാണ് ഈ ഇടപാടിന് സർക്കാർ വിദേശസഹായം സ്വീകരിച്ചതെന്നും ഇതിൽ വലിയ തരത്തിൽ ഗൂഢാലോചനയും നടന്നുവെന്നുമാണ് സിബിഐ കോടതിയിയെ ബോധിപ്പിച്ചിട്ടുള്ളത്.