Wed. Apr 24th, 2024
തിരുവനന്തപുരം:

 
നാല്പത്തിനാലാമത് വയലാർ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെർജീനിയൻ വെയിൽകാലം എന്ന കൃതിയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്കാരം. 41 കവിതകളുടെ ഒരു സമാഹാരമാണ് ഒരു വെർജീനിയൻ വെയിൽകാലം.

ഡോ. കെ പി മോഹനൻ, ഡോ. എൻ മുകുന്ദൻ, ഡോ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. വലയാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.

നീലി, കയ്യൂർ, ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകൾ. ഉയരും ഞാൻ നാടാകെ, കാറ്റുചിക്കിയ തെളിമണലിൽ (ഓർമ്മപ്പുസ്തകം) എന്നിവയാണ് പ്രധാന ഗദ്യകൃതികൾ.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ് ഏഴാച്ചേരി രാമചന്ദ്രൻ. ദേശാഭിമാനി വാരാന്ത്യപ്പതിപ്പിന്റെ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.