വാഷിംഗ്‌ടൺ:
അമേരിക്കന്‍ പോലീസിന്റെ അതിക്രമത്തിൽ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ യുഎസിലെ വിവിധ ഇടങ്ങളില്‍ ഒത്തുചേര്‍ന്ന ജനങ്ങള്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം മൗനം ആചരിച്ച് ഒരു കാലിൽ മുട്ടുകുത്തി ആദരം അർപ്പിച്ചു. പോലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് നേരത്തോളം ശ്വാസം കിട്ടാതെയാണ് ഫ്ളോയിഡ് മരിച്ചത്. ഇതിന്റെ ഓര്‍മയ്ക്കായാണ് ഇത്രയും സമയം ജനങ്ങള്‍ കണ്ണീരോടെ മൗനം പാലിച്ചത്. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന ജോര്‍ജിന്റെ അന്ത്യവാചകത്തെ മുദ്രാവാക്യമാക്കി രാജ്യമെമ്പാടും അനുശോചന യോഗങ്ങളും നടന്നു.