Sat. Apr 27th, 2024

തിരുവനന്തപുരം:

പാര്‍ട്ടി പൊലീസും കോടതിയുമാണെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍റെ  പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസും കോടതിയും എല്ലാ പാര്‍ട്ടിക്കാര്‍ക്കും ബാധകമാണെന്ന് കോടിയേരി പറഞ്ഞു. അംഗങ്ങളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ സിപിഎമ്മിനു സംവിധാനമുണ്ടെന്നായിരിക്കും എംസി ജോസഫൈന്‍ ഉദ്ദേശിച്ചതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാവരും നിയമത്തിന് വിധേയരാണെന്നും പൊലീസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനമെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി തന്നെ അന്വേഷിക്കണം എന്നു പറയുന്ന പരാതികളില്‍ മാത്രമാണ് സിപിഎം ഇടപെടുന്നതും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എംസി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷപദം ഒഴിയണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തി. പാര്‍ട്ടി കോടതിയുണ്ടെങ്കില്‍ പിന്നെന്തിനാണ് വനിതാ കമ്മിഷനെന്ന് കെ മുരളീധരന്‍ എംപി ചോദിച്ചു. തന്‍റെ രാഷ്ട്രീയമാണ് ജോസഫൈന്‍ കളിക്കുന്നതെന്ന് കെ സുധാകരന്‍ എംപിയും ആരോപിച്ചു.

By Binsha Das

Digital Journalist at Woke Malayalam