Wed. May 21st, 2025
കാസർഗോഡ്:

89 കൊവിഡ് രോഗികൾ ചികിത്സയിൽ ഉണ്ടായിരുന്ന കാസർഗോഡ് ജനറൽ ആശുപത്രിയിലെ അവസാന രോഗിയും ഇന്ന് ആശുപത്രി വിട്ടു. വിദ്യാനഗർ സ്വദേശിക്കാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിടാൻ സാധിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയാണ് കാസർഗോഡ് ജനറൽ ആശുപത്രി.

കൊവിഡ് വാർഡുകൾ ശൂന്യമായതോടെ ആശുപത്രി കെട്ടിടവും ഉപകരണങ്ങളും അണു നശീകരണം നടത്തിയ ശേഷം ഒരാഴ്ചക്കകം പഴ നിലയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കാസർഗോഡ് ജില്ലയിൽ ഇതുവരെ 165 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 160 പേർക്ക് രോഗം ഭേദമായി, 15 പേർ ഇപ്പോളും ചികിത്സയിൽ തുടരുകയാണ്.

 

By Athira Sreekumar

Digital Journalist at Woke Malayalam