Thu. Mar 28th, 2024

തിരുവനന്തപുരം:

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കൊവിഡ് രോഗികളുടെയും സമ്പർക്കം മൂലം നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ  ഡിജിപിക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.

രോഗം ഭേദമായവരോട് തുടര്‍ ചികിത്സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവിശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിൽ നിന്ന് ഫോൺ കോളുകൾ വരുന്നതായി ചൂണ്ടിക്കാട്ടി നിരവധി പേരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കാസർഗോഡ് ജില്ലയിലെ രോഗികളെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചത് ബംഗളുരുവിലുള്ള ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam