ന്യൂഡൽഹി:
മുതിർന്ന പൗരൻമാരുടെ പരിപാലനം,ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്ന ഭേദഗതി ബിൽ ലോകസഭയില്‍ അവതരിപ്പിച്ചു.മാതാപിതാക്കൾ, മുതിർന്ന പൗരൻമാർ എന്നിവരെ മക്കളോ,മരുമക്കളോ ഉപേക്ഷിച്ചാൽ ജയിലിനകത്താകുന്നതാണ് ബിൽ. ഇവർക്ക് നേരെ ശാരീരിക ഉപദ്രവം, മാനസിക പീഡനം, മോശംവാക്ക് ഉപയോഗിക്കൽ, മുറിവേൽപിക്കൽ ചെയ്താൽ ശിക്ഷാർഹമാക്കും.
മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പ് വരുത്തിയില്ലെങ്കിൽ മക്കൾ, കൊച്ചുമക്കൾ, മരുമക്കൾ എന്നിവർക്കെതിരെ സംസ്ഥാന ട്രൈബ്യൂണലുകളിൽ പരാതി നൽകാം. വസ്ത്രം, ഭവനം, ആരോഗ്യ പരിചരണം, സുരക്ഷ, ഭക്ഷണം എന്നിവ ലഭ്യമാക്കേണ്ട ചുമതല സംരക്ഷകർക്കായിരിക്കും. സംരക്ഷകർ പ്രതിമാസം നൽകേണ്ട ട്രൈബ്യൂണൽ ആയിരിക്കും തീരുമാനിക്കുക. മുൻപുണ്ടായിരുന്ന ജീവനാംശം പരമാവധി 10,000 രൂപയെന്ന വ്യവസ്ഥയാണ് ഇപ്പോൾ ഒഴിവാക്കിയത്.