Fri. Apr 26th, 2024
കൊല്‍ക്കത്ത:

മൂന്നാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചില ഗുജറാത്തികള്‍ ബംഗാള്‍ പിടിച്ചെടുക്കാന്‍ യു പിയില്‍ നിന്നും ബീഹാറില്‍ നിന്നും ഗുണ്ടകളെ ഇറക്കിയിരിക്കുകയാണെന്ന് മമത പറഞ്ഞു. ബംഗാളിലെ ഹൗറയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മമതയുടെ പരാമര്‍ശം.

യു പിയില്‍ നിന്നും ബീഹാറില്‍ നിന്നും ഗുണ്ടകളെ കൊണ്ടുവന്ന് ഗുജറാത്തികള്‍ ബംഗാള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. ബംഗാളിനെ ഗുജറാത്താക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇവിടെ സാമുദായിക അസ്വസ്ഥത സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്’,

ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ബിജെപി പ്രചരണം ശക്തമായി മുന്നേറുന്നതിനിടയാണ് രൂക്ഷവിമര്‍ശനവുമായി മമത രംഗത്തെത്തിയത്.

By Divya