Tue. Apr 23rd, 2024
ന്യൂഡൽഹി:

 
ഹാഥ്‌രസ് കൂട്ടബലാത്സംഗ സംഭവത്തിനെതിരെ ഒക്ടോബർ 5 നു കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധസമരം (സത്യാഗ്രഹം) നടത്തും.

യുപി സർക്കാരിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എല്ലാ സംസ്ഥാന, ജില്ലാ യൂണിറ്റുകൾക്കും നൽകിയ സർക്കുലറിൽ ആവശ്യപ്പെട്ടു. എം‌പി, എം‌എൽ‌എമാർ, മുൻ പൊതു പ്രതിനിധികൾ എന്നിവരുൾപ്പെടെ ഓരോ ജില്ലയിലെയും എല്ലാ മുതിർന്ന നേതാക്കളും സത്യാഗ്രഹത്തിന് നേതൃത്വം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടി അനുയായികൾക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം മാനഭംഗത്തിനിരയായി മരിച്ച യുവതിയുടെ വീട് സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി പ്രസ്താവിച്ചിട്ടുണ്ട്. മരിച്ച യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇക്കഴിഞ്ഞ വ്യാഴാഴ്ച ശ്രമിച്ചിരുന്നെങ്കിലും ഉത്തർപ്രദേശ് പോലീസ് തടയുകയായിരുന്നു. അവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.