ന്യൂഡൽഹി:
ഇന്ത്യയെ മതത്തിന്റ അടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അമിത് ഷാ ചരിത്ര ക്ലാസുകള്‍ ശ്രദ്ധിച്ചിട്ടില്ലെന്നാണ് താൻ കരുതുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
”സ്വാതന്ത്ര്യ സമരകാലത്ത് എല്ലാവരെയും പ്രതിനിധാനം ചെയ്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. എല്ലാ മതങ്ങള്‍ക്കും വേണ്ടി നിലകൊണ്ടിട്ടുള്ളതും കോൺഗ്രസാണ്. എന്നാല്‍, ഇതിനെതിരെയുള്ള നിലപാടാണ് ഹിന്ദുമഹാസഭ സ്വീകരിച്ചത്. 1935 ൽ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വ്യത്യസ്തരാജ്യങ്ങള്‍ വേണമെന്നും അവര്‍ തീരുമാനിച്ചു. ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗും ഇതേ ആവശ്യവുമായി രംഗത്തെത്തി.”-തരൂര്‍ ചൂണ്ടിക്കാട്ടി.