Fri. Apr 26th, 2024
ദുബൈ:

വിദേശവ്യാപാരം 1.4 ട്രില്യൻ ദിർഹമിൽനിന്ന് രണ്ട് ട്രില്യനിലേക്ക് വളർത്തി സാമ്പത്തികരംഗത്ത് വൻ കുതിപ്പ് ലക്ഷ്യമിടുന്ന പഞ്ചവത്സര പദ്ധതിക്ക് ദുബൈ കൗൺസിൽ യോഗം അഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് സമുദ്ര-വ്യോമ മാർഗങ്ങളിലൂടെ ലോകത്തെ പുതിയ നഗരങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന സ്വപ്നപദ്ധതിക്ക് കൗൺസിൽ യോഗത്തിൽ പച്ചക്കൊടി കാണിച്ചത്.

ലോകത്തിന്റെ പ്രധാന വിമാനത്താവളവും തുറമുഖവുമായി ദുബൈ മാറുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു. ഞങ്ങൾ ദുബൈ അന്താരാഷ്ട്ര വ്യാപാരപദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുകയാണ്. നിലവിൽ 400 നഗരങ്ങളുമായി കടൽവഴിയും വ്യോമ മാർഗത്തിലും വ്യാപാരബന്ധം സൂക്ഷിക്കുന്നുണ്ട്. ഇതിനെ പുതിയ 200 നഗരങ്ങളിലേക്കുകൂടി വളർത്തലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് -അദ്ദേഹം ട്വിറ്റിൽ കുറിച്ചു.

ആഗോളതലത്തിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന പുതിയ പദ്ധതികളുടെ ഭാഗമായി കാര്യക്ഷമമായ സർക്കാർ സംവിധാനം രൂപപ്പെടുത്താനുള്ള വിവിധ പരിഷ്കരണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വിഭജിച്ച് കോമേഴ്സ്, അന്താരാഷ്ട്ര വ്യപാരം, ഡിജിറ്റൽ ഇക്കോണമി എന്നിവക്ക് പ്രത്യേകം ചേംബറുകൾ രൂപപ്പെടുത്തുന്നതിന് യോഗം അംഗീകാരം നൽകി.

By Divya