Fri. May 3rd, 2024
സുൽത്താൻ ബത്തേരി:

യുഡിഎഫിന് അൽപം മുൻതൂക്കമുള്ള മണ്ഡലമായാണ് രാഷ്ട്രീയ നിരീക്ഷകർ സുൽത്താൻ ബത്തേരിയെ കാണുന്നത്. ഇത്തവണ മൂന്നാം അങ്കത്തിനിറങ്ങുന്ന എസി ബാലകൃഷ്ണനെ തളയ്ക്കാൻ എൽഡിഎഫ് കണ്ടെത്തിയിരിക്കുന്നത് അദ്ദേഹത്തിെൻറ സഹപ്രവർത്തകനായിരുന്ന എംഎസ് വിശ്വനാഥനെയും.

ഇത്തവണയും സ്ഥാനാർത്ഥിത്വം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കെപിസിസി സെക്രട്ടറിസ്ഥാനവും കോൺഗ്രസ് അംഗത്വവും രാജിവെച്ച് വിശ്വനാഥൻ സിപിഎമ്മിൽ ചേർന്നത്. ഐസിക്കെതിരെ കളത്തിലിറങ്ങാൻ വിശ്വനാഥനേക്കാൾ മികച്ചൊരു സ്ഥാനാർത്ഥിയില്ലെന്ന വിലയിരുത്തലിലാണ് സിപിഎം അദ്ദേഹത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇടത്, വലത് മുന്നണികളുടെ പോരാട്ടത്തിനിടയിൽ എൻഡിഎ എത്ര വോട്ടുകൾ നേടുമെന്നതും നിർണായകമാണ്.

2011ൽ ആദ്യമായി അങ്കത്തിനിറങ്ങിയപ്പോൾ ഐസിക്ക് 7,583 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. 2016ൽ അത് 11,198 ആയി ഉയർത്തി. വടക്കേ വയനാട്ടിൽനിന്ന് സുൽത്താൻ ബത്തേരിയിലെത്തി 10 വർഷംകൊണ്ട് മണ്ഡലത്തിൽ ഐസി നേടിയ ജനസമ്മതിയെ അതേ നാണയത്തിൽ നേരിടാനാണ് സിപിഎം ഇത്തവണ ശ്രമിച്ചിട്ടുള്ളത്.

By Divya