Fri. Mar 29th, 2024
ദുബൈ:

പ്രമുഖ കമ്പനികളുടെ പാക്കേജുകളുടെ പേരിൽ ഇ- മെയിൽ തട്ടിപ്പ് നടത്തുന്ന സംഘം സജീവമാണെന്നും കരുതിയിരിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി ദുബൈ പൊലീസ്. പ്രശസ്ത സ്ഥാപനങ്ങളുടെ ലോഗോയും ചിത്രങ്ങളും ദുരുപയോഗം ചെയ്താണ് തട്ടിപ്പ് അരങ്ങേറുന്നത്. നമ്മുടെ അക്കൗണ്ട് വഴി പണം ട്രാൻസ്ഫർ ചെയ്യുന്നതോടെ അക്കൗണ്ട് പൂർണമായും ഹാക്ക് ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ്.

ടൂറിസം അടക്കം മേഖലകളിൽ ആകർഷകമായ പാക്കേജുകളുണ്ടെന്ന രീതിയിലാണ് ഇ- മെയിൽ വരുന്നത്. ഇംഗ്ലീഷിലും അറബിയിലുമാണ് മെസേജ് വരുന്നത്. പണം അടക്കാനുള്ള ലിങ്കും ഒപ്പമുണ്ടാവും. വൻകിട കമ്പനികളിലെ ‘കിടിലൻ’ ഓഫറുകൾ കണ്ട് കണ്ണുതള്ളുന്നവർ ഇടംവലം നോക്കാതെ ലിങ്കിൽ ക്ലിക്ക് ചെയ്യും.

ഇവിടെ അക്കൗണ്ട് വിവരങ്ങൾ നൽകുന്നതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടും. വിദേശ രാജ്യങ്ങളിൽനിന്നായിരിക്കും തട്ടിപ്പുകാരുടെ ഓപറേഷൻ. അതിനാൽ, ആരാണ് തട്ടിപ്പിന് പിന്നിലെന്നോ ആരുടെ അക്കൗണ്ടാണെന്നോ കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല.

By Divya