കൊൽക്കത്ത:
ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തൃണമൂൺ എംപി നുസ്രത് ജഹാൻ. ലൈംഗിക ആക്രമണകേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയശേഷം പരാതി നൽകിയ പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊന്നതിനെതിരെയായിരുന്നു പ്രതികരണം.
ബംഗാൾ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ബിജെപിയും യോഗി ആദിത്യനാഥും എന്ത് അടിസ്ഥാനത്തിലാണ് ജനങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം നൽകുമെന്ന് പറയുന്നതെന്ന് അവർ ചോദിച്ചു. ‘ഞെട്ടിക്കുന്ന സംഭവം. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ നടന്ന ദുരന്തം വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല.
എന്തുകൊണ്ടാണ് യോഗി ആദിത്യനാഥ് ഈ കുടുംബത്തിന്‍റെ സുരക്ഷക്ക് പ്രധാന്യം നൽകാത്തത്? ബംഗാൾ തിരഞ്ഞെടുപ്പാണോ ബിജെപിക്ക് പ്രധാനം?’ -നുസ്രത് ജഹാൻ ട്വീറ്റ് ചെയ്തു.