Wed. May 8th, 2024
ദമ്മാം:

ഗാർഹിക-വാണിജ്യ ആവശ്യങ്ങൾ മുൻനിർത്തി ആവിഷ്‌കരിച്ച സൗരോർജ പദ്ധതികൾ മെച്ചപ്പെടുത്തി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി. ഈ മാസം തന്നെ ഇതുസംബന്ധിച്ച കൂടുതൽ ആസൂത്രിത നീക്കങ്ങളും നടപടികളും ഉണ്ടാവുമെന്ന് ഊർജകാര്യ മന്ത്രി അബ്‌ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. ഗുണമേന്മയുള്ള സൗരോർജ പ്ലാൻറുകൾ സ്ഥാപിക്കാനാവശ്യമായ ചിലവും അനുബന്ധ വിവരങ്ങളും ആഴ്ചകൾക്കകം പ്രഖ്യാപിക്കും.

സൗദിയുടെ സ്വപ്‌നനഗര പദ്ധതിയായ ‘നിയോമിൽ’സൗരോർജ പദ്ധതികൾ നടപ്പിലാക്കാനായെന്നും അത് വിജയകരമായി മുന്നോട്ടുപോവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേൾഡ് എനർജി ഫോറവും യൂറോപ്യൻ യൂണിയനും സംയുക്തമായി നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണയിതര വരുമാനം വർദ്ധിപ്പിക്കലും വൈവിധ്യമാർന്ന ഊർജ സ്രോതസ്സുകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തലുമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.

By Divya