Fri. Apr 26th, 2024
ദുബായ്:

ലോകത്തിനുമുന്നിൽ സ്മാർട്ടായി കുതിക്കുന്ന ദുബായ് നഗരം ഭൂമിയിലെ തന്നെ ആദ്യത്തെ സ്മാർട്ട് നഗരമാകാനുള്ള തയ്യാറെടുപ്പിന് വേഗം കൂട്ടുന്നു. സർക്കാർ ഓഫിസുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും കടലാസിനെ പടിക്കുപുറത്താക്കി, പൂർണമായും കടലാസ് രഹിത വിപ്ലവത്തിനാണ് ദുബായ് നഗരമൊരുങ്ങുന്നത്.

2021 ഡിസംബർ 12ന് ശേഷം പൂർണമായും കടലാസില്ലാത്ത ഇടപാടുകൾ നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതോടെ ദുബായിലെ സർക്കാർ സ്ഥാപനങ്ങളൊന്നും തന്നെ ആന്തരികമോ ബാഹ്യമോ ആയ പേപ്പർ രേഖകൾ നൽകില്ല.
സ്മാർട്ട് ദുബായ്, ദുബായ് പേപ്പർ‌ലെസ് പദ്ധതിയുടെ പുരോഗതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രഖ്യാപിച്ച അവസരത്തിലാണ് എമിറേറ്റ് പൂർണമായും പേപ്പർ രഹിതമാകുന്നതിെൻറ തീയതി പുറത്തുവിട്ടിരിക്കുന്നത്.

പദ്ധതി നടപ്പാക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും പേപ്പർ ഉപഭോഗത്തിൽ ഉണ്ടായ മൊത്തം കുറവ് 82.82 ശതമാനമാണ്. ഫലമായി 269.8 ദശലക്ഷം ഷീറ്റുകൾ ലാഭിക്കാൻ കഴിഞ്ഞു. മൊത്തത്തിൽ, ഈ തന്ത്രം 1.13 ബില്യൺ ദിർഹം, 12.1 ദശലക്ഷം മണിക്കൂർ അധ്വാനം, 32,388 വൃക്ഷങ്ങൾ എന്നിവ ലാഭിക്കാനും കഴിഞ്ഞു.

ദുബായിലെ പ്രധാന ഡിപ്പാർട്ട്മെൻറുകളെല്ലാം തന്നെ 2020 ഡിസംബറോടെ അവരുടെ പേപ്പർ ഉപഭോഗം 83.86 ശതമാനം കുറച്ചു. ഇത് 232.07 ദശലക്ഷം ഷീറ്റുകൾ ലാഭിക്കാനാണ് സഹായിച്ചത്. മീഡിയം സ്ഥാപനങ്ങൾ അവരുടെ ഉപഭോഗം 76.23 ശതമാനം കുറച്ചുകൊണ്ട് 10.64 ദശലക്ഷം ഷീറ്റുകൾ ലാഭിച്ചു. അതേസമയം, ചെറുകിട സ്ഥാപനങ്ങൾ 77.3 ശതമാനം റിഡക്ഷൻ റേറ്റ് നേടിയതിലൂടെ 27.17 ദശലക്ഷം ഷീറ്റുകൾ ലഭിക്കാനും കഴിഞ്ഞു.

By Divya