Thu. Mar 28th, 2024
തിരുവനന്തുപുരം: 

ട്രഷറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ബിജുലാല്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. രണ്ട് കോടിയുടെ തട്ടിപ്പിന് പുറമെ ഏപ്രില്‍, മെയ് മാസങ്ങളിലായി 74 ലക്ഷം തട്ടിയെടുത്തതായും പണം ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്ക് മാറ്റിയതായും ബിജുലാൽ പറഞ്ഞു. പണം കൂടുതലായി ഉപയോഗിച്ചത് റമ്മി കളിക്കാനാണെന്നും സമ്മതിച്ചിട്ടുണ്ട്.  ബിജുലാലിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.