കൊച്ചി:
കൊവിഡ് സ്ഥിരീകരിച്ചവർക്ക് വേണ്ടി ഭക്ഷണം പോലും വേണ്ടന്നു വെക്കുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് എറണാകുളത്തെ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കുന്നതെന്ന് കഴിഞ്ഞ ദിവസം രോഗം ഭേദമായി മടങ്ങിയ സലീല്‍ പുലേക്കര്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. രോഗമുക്തി നേടിയ എം കെ ധനേഷും ഇ-മെയിലിലൂടെ കളക്ടര്‍ക്ക് നന്ദി രേഖപ്പെടുത്തി. മരുന്നിനെക്കാള്‍ മനുഷ്യത്വപൂര്‍ണമായ ഇടപെടലാണ് രോഗത്തെ തോല്‍പ്പിക്കാനുള്ള മനക്കരുത്ത് നല്‍കിയതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.