കൊല്ലം:
ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത സൂരജിന്‍റെ അമ്മയുടെയും സഹോദരിയുടെയും മൊഴിയിൽ വൈരുദ്ധ്യങ്ങളുള്ളതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം 11 മണിക്കൂറാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തത്. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയില്‍ ഇരുവരുടെയും പങ്ക് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. സൂരജ് സ്വർണം വിറ്റ കട ഉടമയെയും ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്ന് ഉത്രയുടെ മൂന്ന് പവൻ സ്വർണം കണ്ടെടുത്തു. സൂരജിന് ഒളിവില്‍ താമസിക്കാന്‍ അവസരം ഒരുക്കിയ സഹോദരിയുടെ സുഹൃത്ത്, അച്ഛന്‍, അമ്മ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.