Thu. Apr 25th, 2024
ന്യൂ ഡല്‍ഹി:

അംഫാന്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ രാജ്യം ഒഡീഷയിലെയും പശ്ചിമബംഗാളിലെയും ദുരിതബാധിതർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉദ്യോഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഉള്ള ശ്രമങ്ങൾ തുടരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് ബംഗാളിലുണ്ടായത്. കൊൽക്കത്തയിൽ നാലു മണിക്കൂറോളം അതിശക്തമായി പെയ്ത മഴയിൽ ഇന്നലെ കടുത്ത ദുരിതമാണ് ജനങ്ങൾക്കുണ്ടായത്. നത്ത മഴയിലും കാറ്റിലും 12 പേർ മരിച്ചതായാണ് റിപ്പോർട്ട്. വൈദ്യുതി ബന്ധം താറുമാറാകുകയും നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു.

കൊവിഡ് മൂലമുണ്ടായതിലും വലിയ ദുരന്തമാണ് ഉംപുൺ ബംഗാളിൽ വിതച്ചതെന്നാണ് മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെട്ടത്. സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും അവർ പറഞ്ഞു.