Thu. Apr 25th, 2024
ന്യൂ ഡല്‍ഹി:

സിഎപിഎഫ് (സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ്) കാന്‍റീനുകളില്‍ സ്വദേശി വസ്തുക്കള്‍ മാത്രം വിറ്റാല്‍ മതിയെന്ന തീരുമാനം പിന്‍വലിച്ചു. ജൂണ്‍ ഒന്നു മുതല്‍ കാന്‍റീനുകളില്‍ സ്വദേശി ഉത്പന്നങ്ങള്‍ വിറ്റാല്‍ മതിയെന്നായിരുന്നു മേയ് 15ന് ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് കാന്റീനുകളിലേക്കു സാധനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തി വച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിആര്‍പിഎഫും ബിഎസ്‌എഫും ഉള്‍പ്പടെ 10 ലക്ഷത്തോളം ഉദ്യേഗസ്ഥരുടെ 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങള്‍ സിഎപിഎഫ് കാന്‍റീനുകളിലെ ഉപഭോക്താക്കളാണ്. പ്രദേശിക ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ തീരുമാനം സ്വീകരിച്ചതെന്നാണ് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചത്.

സിആര്‍പിഎഫ്, സിഐഎസ്എഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എന്‍എസ്ജി, അസം റൈഫിള്‍സ് തുടങ്ങിയ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിന്‍റെ കാന്‍റീനുകള്‍ വഴി പ്രതിവര്‍ഷം 2,800 കോടി രൂപയുടെ ഉത്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ട്.