Fri. Apr 19th, 2024
ചെന്നൈ:

 
ഇന്ത്യയിലെ ഏറ്റവും വലിയ പച്ചക്കറി ചന്തയായ ചെന്നൈയിലെ കോയമ്പേടില്‍ നിന്നും കൊറോണ വൈറസ് ബാധ പടര്‍ന്നത് 2600 ലധികം ആളുകളിലേക്കെന്ന് റിപ്പോര്‍ട്ട്. കോയമ്പേട് മാര്‍ക്കറ്റ് റെഡ് സ്പോട്ടായി പ്രഖ്യാപിച്ച്‌ മുന്‍കരുതല്‍ നടപടികള്‍ എടുത്തിരുന്നു. മാര്‍ക്കറ്റിലെ എല്ലാ തൊഴിലാളികളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയെന്നും സ്പെഷ്യല്‍ നോഡല്‍ ഓഫീസര്‍ ഡോ. ജെ രാധാകൃഷ്ണന്‍ പറഞ്ഞു.

മാര്‍ക്കറ്റുമായി ബന്ധപ്പെട്ട 2.6 ലക്ഷം പേരില്‍ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കോയമ്പേട് പോലുള്ള നഗരത്തിലെ തിരക്കേറിയ ചേരി പ്രദേശങ്ങളില്‍ വൈറസ് വ്യാപനമുണ്ടായാല്‍ നിയന്ത്രിക്കുക എന്നത് വെല്ലുവിളിയാണെന്നും ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു.

തമിഴ്നാട്ടില്‍ ഇതുവരെ 9227 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 64 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 6,989 രോഗബാധിതര്‍ ചികിത്സയിലുണ്ട്. 2176 പേര്‍ രോഗമുക്തി നേടി.