Thu. May 2nd, 2024
ന്യൂ ഡല്‍ഹി:

എയര്‍ ഇന്ത്യ വിമാന കമ്പനിയുടെ ഡല്‍ഹി ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഓഫീസ് രണ്ടു ദിവസത്തേക്ക് അടച്ചു.  അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് നടപടി.

തിങ്കളാഴ്ച രാവിലെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരുന്ന വന്ദേ ഭാരത് മിഷനില്‍ പ്രവര്‍ത്തിച്ചു വരികയാണ് എയര്‍ ഇന്ത്യ. ഇപ്പോള്‍ 12 രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി 64 ഫ്‌ളൈറ്റുകളാണ് എയര്‍ ഇന്ത്യയുടേതായി മിഷനിലുള്ളത്.

കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയുടെ അഞ്ച് OLO പൈലറ്റുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ ഗുവാങ്ഷാവുവിലേക്ക് കാര്‍ഗോ ഫ്‌ളൈറ്റ് സര്‍വ്വീസ് നടത്തിയ പൈലറ്റുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ പരിശോധന ഫലം തെറ്റാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോക്ക് ഡൗണിന് ശേഷവും അന്താരാഷ്ട്ര തലത്തില്‍ എയര്‍ ഇന്ത്യ കാര്‍ഗോ വിമാന സര്‍വ്വീസുകള്‍ നടത്തുന്നുണ്ടായിരുന്നു.