Sat. Apr 27th, 2024

ചെന്നൈ:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിച്ച് തമിഴ് നാട്ടിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ.
നിയമം റദ്ദ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ പാർട്ടികളുമായുള്ള
യോഗത്തിന് ശേഷം സ്റ്റാലിൻ വ്യക്തമാക്കി.

അതിനിടെ മദ്രാസ് സർവകലശാലയിലും,ഐഐടിയിലും തുടങ്ങിയ പ്രതിഷേധം മറ്റ് ക്യാമ്പസുകളിലേക്കും പടരുകയാണ്. ഗവർണർ പങ്കെടുത്ത പരിപാടിക്കിടെ ഭാരതീയാർ സർവകലാശായിൽ വിദ്യാർത്ഥികൾ  പ്രതിഷേധവുമായി എത്തി. ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ വിദ്യാർത്ഥികൾ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതോടെ പ്രതിഷേധം സംഘർഷത്തിന് വഴിമാറി. ഇതേ തുടര്‍ന്ന് നിരവധി വിദ്യാർത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.

അതേസമയം ഹോസ്റ്റൽ വിട്ട് പോകണമെന്ന മദ്രാസ് സർവകലാശാല നിർദ്ദേശം അംഗീകരിക്കില്ലെന്ന നിലപാടിൽ വിദ്യാർത്ഥികളുടെ രാപ്പകൽ സമരം തുടരുകയാണ്. ചെന്നൈ ന്യൂ കോളേജിലും, പച്ചയപ്പാസ് കോളേജിലും വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. മദ്രാസ് ക്രിസ്ത്യൻ കോളേജിലും അനിശ്ചിതകാല പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.