Fri. Apr 19th, 2024
ചെന്നൈ:

 

കൊടുംവരള്‍ച്ചയില്‍ വലയുന്ന തമിഴ്‌നാടിന് ട്രെയിനില്‍ കുടിവെള്ളം എത്തിക്കാമെന്ന കേരളത്തിന്റെ വാഗ്ദാനം വേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായതോടെ ഇരുസംസ്ഥാന സര്‍ക്കാരുകളും ഈവിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായിരിക്കുകയാണ്.

കുടിവെള്ളം നല്‍കാമെന്നുള്ള കേരളസര്‍ക്കാരിന്റെ വാഗ്ദാനം തള്ളിയിട്ടില്ലെന്ന് തമിഴ്‌നാട് ജലവിഭവമന്ത്രി വ്യക്തമാക്കി. ഇന്നുചേരുന്ന യോഗം വാഗ്ദാനം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. കുടിവെള്ളക്ഷാമത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ തുറക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ്. ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളും മിക്കതും അടച്ചിട്ട നിലയിലാണ്. തിരുവനന്തപുരത്തും നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു കേരള സര്‍ക്കാര്‍ ശ്രമിച്ചത്.

അതേസമയം, കുടിവെള്ളം നല്‍കാമെന്ന കേരള സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ രംഗത്തെത്തി. കേരള സര്‍ക്കാരിന്റെ വാഗ്ദാനം തള്ളിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിന്റെ സഹായം സ്വീകരിച്ച് ജനങ്ങള്‍ക്ക് അടിയന്തിരമായി കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *