Fri. Mar 29th, 2024
കൊൽക്കത്ത:

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൊലപ്പെടുത്താൻ പണം വാഗ്ദാനം ചെയ്ത് കത്തു ലഭിച്ചതായി വെളിപ്പെടുത്തല്‍. കൊലപ്പെടുത്തിയാല്‍ ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എം.പിക്ക് ലഭിച്ച കത്ത്. ആരാംബാഗിൽ നിന്നുള്ള എം.പി അപരൂപ പോഡറിനാണ് കത്ത് ലഭിച്ചത്.

കത്ത് ലഭിച്ചയുടനെ പോഡര്‍ ശ്രീരാംപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മമതയെ പിശാചിന്റെ രൂപത്തില്‍ മോര്‍ഫ് ചെയ്ത ചിത്രവും കത്തില്‍ അച്ചടിച്ചിട്ടുണ്ട്. രാജീവ് കില്ല എന്ന വ്യക്തിയുടെ ഒപ്പാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ നമ്പറും ഉണ്ട്. എന്നാല്‍ ഇതേ പേരുള്ള വ്യക്തി തന്റെ പേര് മോശമായി ഉപയോഗപ്പെടുത്തി എന്ന പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *