Fri. Apr 26th, 2024
കണ്ണൂര്‍:

കോലീബി സഖ്യത്തിനായി 2001 നിയമസഭ തിരഞ്ഞെടുപ്പിലും ശ്രമിച്ചിരുന്നതായി ബിജെപി നേതാവ് സി കെ പദ്മനാഭന്റെ വെളിപ്പെടുത്തല്‍. ‘1991 ലെ കോണ്‍ഗ്രസ്-ലീഗ്- ബിജെപി ബന്ധത്തിന് ശേഷം 2001 ലും കോണ്‍ഗ്രസ് വോട്ട് ധാരണയ്ക്ക് വന്നു. കാസര്‍കോഡ് വെച്ച് നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും എത്തിയിരുന്നു. താനും പി പി മുകുന്ദനും വേദപ്രകാശ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തു’, സികെ പദ്മനാഭന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ ബിജെപി വോട്ടുകള്‍ക്കായി ശ്രമം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘1991 ല്‍ താന്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. മാരാര്‍ജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റില്‍ സ്ഥാനാര്‍ത്ഥിയിയാരുന്നു. അന്ന് കോണ്‍ഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി. അപ്പോള്‍ മാരാര്‍ജി ജയിക്കും. ഞങ്ങള്‍ക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങള്‍ എല്ലാം മാറി’, അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ തങ്ങളെ പറ്റിക്കുകയായിരുന്നെന്നും കോണ്‍ഗ്രസിന് ബിജെപിയെ സ്വാധീനിക്കാന്‍ കഴിയുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

By Divya