Fri. Apr 26th, 2024
തിരുവനന്തപുരം:

ഒറ്റ ഫോട്ടോ ഉപയോഗിച്ച് വിവിധ ബൂത്തുകളിൽ പല പേരിൽ വോട്ടുകൾ ചേർത്ത തട്ടിപ്പ് വിശദീകരിക്കാനാകാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടിന് പിന്നിൽ സംഘടിത ശ്രമമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ വിശദീകരിക്കുമ്പോഴും സമാന ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളിൽ വോട്ട് ചേർത്തതാണ് കമ്മീഷന് വിശദീകരിക്കാനാകാത്തത്. വിശദാംശങ്ങൾ തെളിവ് സഹിതം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു.

ഇരട്ടവോട്ടിന് പിന്നിൽ ബോധപൂർവമായ ശ്രമമാണെന്ന സംശയം ബലപ്പെടുകയാണ്. ഇരട്ടവോട്ടുകൾ വരാനുള്ള സാഹചര്യം നേരത്തേ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ വിശദീകരിച്ചിരുന്നു. ഒരിടത്ത് വോട്ടുള്ളയാൾ മറ്റൊരിടത്തേക്ക് മാറുമ്പോൾ ആദ്യം വോട്ടുണ്ടായിരുന്നയിടത്തെ വോട്ട് നീക്കാൻ അപേക്ഷ നൽകാതെ പുതിയ സ്ഥലത്ത് വോട്ട് ചേർക്കുന്നതാണ് ഒരു കാരണമായി വിശദീകരിച്ചത്.

By Divya